ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു...





ആധുനിക ഭാരതത്തില്‍ വിദേശികളും സ്വദേശികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചരിത്രം ആവര്ത്തി ച്ചു കൊണ്ട് വിദേശികള്‍ തന്നെ നമ്മളെ വീണ്ടും പരാജയപ്പെടുത്തിയിരിക്കുന്നു. ഇനി വീണ്ടും വിദ
േശികള്ക്കെതിരെ ഒരു സ്വാതന്ത്ര്യ സമരം നടത്തുകയെ നമുക്ക് നിര്‍വാഹമുള്ളൂ അമേരിക്കയുടെ പാവ ഗവണ്മെന്റ്‌ ആണ് മന്മോഹന്‍ സര്ക്കാര്‍‍ എന്ന് ഇതിനകം തന്നെ പലതവണ അവര്‍ തെളിയിച്ചു കഴിഞ്ഞതാണ്.

ചില്ലറ വില്പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരായ പ്രമേയം ലോക് സഭയില്‍ വോട്ടിനിട്ടപ്പോള്‍ പരാജയപ്പെട്ടു. 471 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തു. പ്രമേയത്തെ അനുകൂലിച്ച് 218 വോട്ടും എതിര്ത്ത് 253 വോട്ടും ലഭിച്ചു. ഫെമ ഭേദഗതിയും പാസ്സായി. ബിഎസ് പിയിലും എസ് പിയിലും പെട്ട 43 അംഗങ്ങള്‍ സര്ക്കാരിനെതിരെ വോട്ടു ചെയ്തിരുന്നുവെങ്കില്‍ (218 + 43 = 261) പ്രമേയം വിജയിക്കുകയും സര്ക്കാ്ര്‍ താഴെ പോവുകയും ചെയ്യുമായിരുന്നു. കാരണം സര്ക്കാരിന്‌ കിട്ടിയത്‌ 253 വോട്ടുകളാണ്.

എന്നാല്‍ ബിഎസ് പിയിലും എസ് പിയിലും പെട്ട 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. രണ്ട്ദിവസമായി നടന്ന ചര്ച്ചയില്‍ കോണ്ഗ്ര്സ് പൂര്ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ചര്ച്ചപയില്‍ പങ്കെടുത്ത 18 പാര്ട്ടികളുടെ പ്രതിനിധികളില്‍ 14 പാര്ട്ടി കളുടെയും പ്രതിനിധികള്‍ ചില്ലറ വില്പ്പ്ന മേഖലയില്‍ വിദേശ നിക്ഷേപത്തെ എതിര്ത്തു.

എന്നാല്‍ സി.ബി.ഐ.യുടെയും പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എസ്.പി., ബി.എസ്.പി. എന്നീ പാര്ട്ടി്കളെ 'മെരുക്കി' വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്ത്തി കോണ്ഗ്രസ് തങ്ങളുടെ ലോകസഭയിലെ വിജയം സാങ്കേതികമായി ഉറപ്പിച്ചു. ഇത് തീര്ച്ചയായും കോണ്ഗ്രസ് പാര്ട്ടി്യുടെ രാഷ്ട്രീയ വിജയം തന്നെയാണ് എന്നുള്ളതില്‍ ഒരു സംശയവുമില്ല എന്നാല്‍ അതോടൊപ്പം തന്നെ ഇത് അവരുടെ ജനകീയ പരാജയവും ആണ് എന്ന വസ്തുത നാം മറന്നുകൂടാ..

ഇനി രാജ്യസഭയിലെ സ്വതന്ത്രന്മാരെ വിലക്കെടുത്ത് അവിടെയും വിജയിക്കാനാണ് കോണ്ഗ്രസ് ശ്രമം. അതിലും അവര്‍ വിജയിക്കുക തന്നെ ചെയ്യും.

ചര്ച്ചയില്‍ പങ്കെടുത്ത 18 ല്‍ 14 പാര്ട്ടികളും ഒരു പോലെ എതിര്ത്ത ഒരു കാര്യം കേവലം വോട്ടിനിട്ടു വിജയിപ്പിക്കുക എന്നുള്ളത് ഒരു സാങ്കേതിക വിജയം മാത്രമായി കണ്ടാല്‍ മതി. ഭൂരിപക്ഷം പാര്ട്ടികളും ഒറ്റക്കെട്ടായി എതിര്ത്ത ഈ പ്രമേയം സര്ക്കാരിന് വിജയിപ്പിച്ചേ പറ്റൂ എന്നുള്ളത് തന്നെ അവരുടെ അമേരിക്കന്‍ വിധേയത്വം (സാമ്രാജ്യത്വ ദാസ്യത) പ്രകടമാക്കുന്നതാണ്.

ഇത് നടപ്പിലായി കഴിഞ്ഞാല്‍ വാള്‍ മാര്ട്ടി ന്റെ "പെട്ടിക്കടയില്" നിന്ന് ഏറ്റവും അധികം വില്ക്കപ്പെടുക "വിഷക്കുപ്പികള്‍ " ആയിരിക്കും എന്നും കര്ഷക ആത്മഹത്യകള്‍ ഇവിടെ പെരുകുമെന്നും ആര്ക്കാണ് അറിയാന്‍ പറ്റാത്തത് ? അപ്പോള്‍ "കൈയില്‍ കുത്തിയ പാപികളേ നിങ്ങള്‍ ഇനി നെഞ്ചില്കു്ത്തിച്ചത്തോളൂ " എന്ന് പറഞ്ഞു നമുക്ക്‌ ഒഴിഞ്ഞു നില്ക്കാനാവുമോ?

സോണിയയുടെ സമ്പത്ത് സൗദി രാജാവിന്റെ സമ്പത്തിനൊപ്പം എത്താൻ 1.5% മാത്രമേ കമ്മിയുള്ളൂ അതു നികത്തണ്ടേ അതിനു വേണ്ടിയാണ് ഈ ശ്രമം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ???

"ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം സര്ക്കാരിന്റെ സ്വകാര്യകാര്യമല്ല; 20 കോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പൊതുപ്രശ്നമാണ്. ചില്ലറ വ്യാപാര- ഉല്പ്പാദകമേഖലയില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കളെയും ഭാവിയില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിത്തീരുകയും ചെയ്യും. അമേരിക്കയുടെയും മറ്റും സമ്മര്ദത്തിനു വഴങ്ങിയാണ് ഈ നയം നടപ്പാക്കുന്നത്. ചില്ലറവ്യാപാരമേഖലയില്‍ വാള്മാടര്ട്ട് , ടെക്സോ, കാരിഫോര്‍ എന്നീ ഭീമന്മാര്‍ കടന്നുവന്നാല്‍ നിരവധിപേര്ക്ക് തൊഴില്‍ ലഭിക്കുമെന്ന് കോണ്ഗ്രസ് വാദിക്കുന്നു. എന്നാല്‍, തൊഴിലില്ലാതായി ലക്ഷങ്ങള്‍ വഴിയാധാരമാകുമെന്ന കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു." എന്ന് സഖാവ് എം.വി.ജയരാജന്‍ നിരീക്ഷിക്കുന്നു...
 

All Rights Reserved WHM NEWS | (We Hate Manorama) Developed Designed Hosted and Powerd by
Twitter Bird Gadget